നടൻ രൺബീർ കപൂറിനെ ചോദ്യം ചെയ്യാൻ ഇ ഡി; മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസിൽ ഹാജരാവൻ നോട്ടീസ്
ബോളിവുഡ് താരം രൺബീർ കപൂറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടന് സമൻസ് അയച്ചിരിക്കുന്നത്. ഒക്ടോബർ ആറിന് ഹാജരാകാനാണ് നിർദേശം.മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി ബോളിവുഡ് താരങ്ങളും ഗായകരും ഇ ഡിയുടെ നിരീക്ഷണത്തിലാണ്.
രൺബീറിനെ കൂടാതെ ടൈഗർ ഷ്‌റോഫ്, സണ്ണി ലിയോൺ തുടങ്ങിയ പ്രമുഖ ബോളിവുഡ് താരങ്ങളും ഇഡിയുടെ നിരീക്ഷണത്തിലുണ്ട് . ആപ്പിന്റെ പ്രൊമോഷൻ പ്രവർത്തനങ്ങൾക്കായി രൺബീർ കപൂറിന് പണം ലഭിച്ചതായി ആണ് റിപ്പോർട്ടുകൾ.കാർഡ് ഗെയിംസ്, ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നീസ്, ഫുട്ബോൾ തുടങ്ങിയ തത്സമയ ഗെയിമുകളിൽ അനധികൃത വാതുവെപ്പ് നടത്തുന്നതിനുള്ള ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണ് മഹാദേവ് ഓൺലൈൻ ബുക്കിംഗ് ആപ്ലിക്കേഷൻ.
ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രക്കറും, രവി ഉപ്പലും ആപ്പിന്റെ പ്രധാന പ്രമോട്ടർമാരാണ്. ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത് . ആപ്പിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത, ഭോപ്പാൽ, മുംബൈ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 39 സ്ഥലങ്ങളിലായി 417 കോടി രൂപയുടെ സ്വത്തുക്കൾ കേസുമായിബന്ധപ്പെട്ട് എഎസ്‌ഐ ചന്ദ്രഭൂഷൺ വർമ, ഹവാല ഇടപാടുകാരായ സതീഷ് ചന്ദ്രകർ, അനിൽ ദമ്മാനി, സുനിൽ ദമ്മാനി എന്നിവരടക്കം നാലുപേരാണ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
