നിലമ്പൂരിൽ സംരക്ഷിത മത്സ്യത്തെ വേട്ടയാടിയ ആറംഗ സംഘം വനം വകുപ്പിന്റെ പിടിയിൽ
സംരക്ഷിത മത്സ്യങ്ങളെ വേട്ടയാടിയതിന് ആറംഗ സംഘത്തെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ റിസർവ് ഫോറസ്റ്റിലെ പുഴയിൽ നിന്നാണ് ഈ സംരക്ഷിത മത്സ്യത്തെ പിടിച്ചത്. റെഡ്ഫിൻ എന്ന ഇനം ഈ മത്സ്യത്തെ ഷോക്ക് അടിപ്പിച്ചാണ് പിടിച്ചത്. എട്ട് കിലോ മത്സ്യവും ഷോക്ക് അടിപ്പിക്കാൻ ഉപയോഗിച്ച ഉപകരണവും വനംവകുപ്പ് പിടിച്ചെടുത്തു.
നെടുങ്കയം സ്റ്റേഷന് താഴെയുള്ള ന്യൂ അമരമ്പലം റിസർവ് ഫോറസ്റ്റിൽ നിന്ന് പ്രത്യേകം സംരക്ഷിത റെഡ്ഫിൻ മത്സ്യം പിടികൂടി കടത്താൻ ശ്രമിച്ചത്. ഇൻവെർട്ടർ, ബാറ്ററി, അനുബന്ധ സാമഗ്രികൾ, മീൻ എന്നിവ പിടിച്ചെടുത്തു. കവള മുക്കട്ട പാട്ടക്കരിമ്പ് സ്വദേശികളായ പുല്ലാര അബു, പാറത്താെടിക വാഹിദ് പാറത്തൊടികമുഹ്‌സിൻ , തെക്കേതൊടിക സലീം , വെള്ളിയത്ത് ഹംസ കണ്ണങ്ങാടൻ റോഷൻ എന്നിവരെയാണ് നെടുങ്കയം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.എൻ. രാഗേഷ് അറസ്റ്റ് ചെയ്തത്.
പുഴയിൽ നിന്ന് പിടികൂടിയ എട്ട് കിലോഗ്രാം റെഡ്ഫിൻ മത്സ്യവുമായി കടന്നു കളയാൻ ശ്രമിച്ച പ്രതികളിയെയാണ് തക്ക സമയത്ത് എത്തിയ വനപാലകർക്ക് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. പ്രതികളെ മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
