പാസ്‌പോര്‍ട്ട് പരിശോധനയ്‌ക്കെത്തിയ എത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ വീട്ടമ്മയ്ക്ക് രക്ഷകനായി
പാസ്പോർട്ട് പരിശോധിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വീട്ടമ്മയുടെ രക്ഷകനായി. ഹൃദയാഘാതത്തെ തുടർന്ന് അസുഖബാധിതയായ വാകത്താനം നെടുമറ്റം പൊയ്കയിലെ ലിസിയാമ്മ ജോസഫൈനെ വാകത്താനം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ സി.വി. പ്രദീപ്കുമാർ രക്ഷകനായി.
ലിസിയാമ്മയുടെ പേരക്കുട്ടിയുടെ പാസ്‌പോർട്ട് പരിശോധിക്കാൻ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് പ്രദീപ്കുമാർ പൊയ്കയിലെ വീട്ടിലെത്തിയത്. പത്താം വാർഡ് മുൻ അംഗം കൂടിയായ ലിസിയാമ്മയും കിടപ്പിലായ ഭർത്താവ് പി സി ജോസഫും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംസാരിക്കുന്നതിനിടയിൽ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ലിസിയാമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത് പ്രദീപ് ശ്രദ്ധിക്കുന്നു.
പിന്നീട് ആശുപത്രിയിൽ എത്തിക്കാൻ ശ്രമം തുടങ്ങി. ദിവസങ്ങളായി ഉപയോഗിക്കാതെ കിടന്ന ഇവരുടെ വീട്ടിലെ കാർ നിരന്തര പരിശ്രമത്തിനൊടുവിൽ സ്റ്റാർട്ട് ചെയ്തു. സമയം കളയാതെ ലിസിയാമ്മയെ ചെത്തിപ്പുഴ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ഹൃദ്രോഗമുണ്ടെന്നും ബ്ലോക്ക് ഉണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞതായി പൊലീസ് പറഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ രക്ഷപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. ഇതിനുശേഷം പ്രദീപ്കുമാര്‍ രാത്രിയില്‍ ആശുപത്രിയില്‍നിന്ന് വയോധികയുടെ വീട്ടിലെത്തി ബന്ധുക്കളെ വിവരം ധരിപ്പിച്ചശേഷമാണ് മടങ്ങിയത്.
