ഭർത്താവിന്റെ ആദ്യ ഭാര്യയെ തല്ലിച്ചതച്ചു; ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പേര് മാറ്റി ഒളിവുജീവിതം; 24 വർഷങ്ങൾക്ക് പിടിയിൽ
ഭർത്താവിന്റെ ആദ്യഭാര്യയെ മർദിച്ച 50 കാരിയായ യുവതി 24 വർഷത്തിന് ശേഷം അറസ്റ്റിൽ. പിടികിട്ടാപ്പുള്ളിയായ ചെറിയനാട് സ്വദേശിനി സലീന ഒടുവിൽ പോലീസിന്റെ വലയിലായി. ബംഗളൂരുവിൽ നിന്ന് കൊല്ലകടവിലെ വീട്ടിലെത്തിയപ്പോഴാണ് പ്രതി പിടിയിലായത്.
സലീമിന്റെ ആദ്യഭാര്യയെ മർദിച്ചതിന് 1999ൽ വെൺമണി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സലീനയും സലീമും അറസ്റ്റിലായത്. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ തിരുവനന്തപുരം വെഞ്ഞാറമൂട് ഭാഗത്ത് ഏറെ നാളായി ഒളിവിലായിരുന്നു. പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ച് ഗസറ്റ് വിജ്ഞാപനത്തിലൂടെ രാധിക കൃഷ്ണൻ എന്നാക്കി. അതിനുശേഷം തിരുവനന്തപുരം, ശ്രീകാര്യം, പോത്തൻകോട്ട്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു.
പ്രതികൾക്കെതിരെ പലതവണ കോടതി വാറണ്ട് പുറപ്പെടുവിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് 2008-ൽ കോടതി ഇയാളെ ഒളിവായി പ്രഖ്യാപിച്ചു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ വെൺമണി പോലീസ് പ്രതിയെ കുറിച്ച് വിവരം ലഭിക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
